Showing posts with label birbal kahakal. Show all posts
Showing posts with label birbal kahakal. Show all posts

Thursday, 18 May 2023

വിചിത്രമായ പാചകം | Strange cooking


kathakal malayalam, best malayalam kathakal,kutti kathakal,kunjikkadhakal

ഒരു സന്ധ്യയ്ക്ക് വീർബലും, അക്ബർ ചക്രവർത്തിയും കുറേ സേവകന്മാരും അരമനയ്ക്ക് തൊട്ടടുത്തുള്ള ഉദ്യാനത്തിൽ ഓരോന്നു സംസാരിച്ചുകൊണ്ട് നടക്കുകയായിരുന്നു.

“പ്രഭോ! പണക്കാരനാവാൻ വേണ്ടി ഒരു മനുഷ്യൻ എന്തു ത്യാഗവും സഹിക്കാൻ തയ്യാറാകും” ഒരു സന്ദർഭത്തിൽ വീർബൽ തന്റെ അഭിപ്രായം തട്ടിവിട്ടു. “ഒരിക്കലുമില്ല." അക്ബർ വീർബലിന്റെ അഭിപ്രായത്തെ ഖണ്ഡിച്ചുകൊണ്ട് തുടർന്നു."

ഈ തണുപ്പുള്ള തടാകത്തിലെ ജലത്തിൽ ധനാഗ്രഹിയായ ഒരാൾക്ക് ഒരു രാത്രി മുഴുവൻ നിൽക്കുവാൻ സാധിക്കുമോ? ഒരിക്കലുമില്ല. അഥവാ നില്ക്കാൻ തയ്യാറാവുന്നവർ സൂര്യോദയത്തിനു മുമ്പുതന്നെ തണുത്തു വിറച്ച് മരിയ്ക്കും. സംശയമില്ല." അങ്ങനെ ചക്രവർത്തിയുടെ പ്രതികരണമറിഞ്ഞ വീർബൽ പറഞ്ഞു: “പ്രഭോ! അങ്ങനെ വെള്ളത്തിൽ നിൽക്കുവാൻ ഒരുങ്ങുന്നവന്റെ ആഗ്രഹം പണക്കാരനാവണമെന്നതാണല്ലോ? ആ ആഗ്രഹം ഒന്നുമാത്രം അവന് ഏതൊരു മരം കോച്ചും തണുപ്പത്തും ചൂടു കൊടുക്കും.

“വീർബലിന് അതു തെളിയിച്ചു തരാമോ?”ചക്രവർത്തിയുടെ ചോദ്യത്തിന് വീർ ബൽ സമ്മതം മൂളി. അടുത്ത ദിവസം തന്നെ ദൽഹി നഗരത്തിലെ ഒരു തെരുവിൽ നിന്ന് പണക്കൊlതിയനായ ഒരു മനുഷ്യനേയും കൂട്ടി വീർബൽ ചക്രവർത്തിയുടെ മുന്നിലെത്തി. വീർബൽ കൊണ്ടുവന്ന ആ മനുഷ്യനോട് തോട്ടത്തിലെ തടാകത്തിൽ ഇന്നു രാത്രി മുഴുവൻ നിനക്കു നിൽക്കുവാൻ കഴിയുമെങ്കിൽ ഞാൻ നിന്നെ ഒരു പണക്കാരനാക്കാം. എന്താ നിനക്കു സമ്മതമാണോ? അയാൾ സമ്മതിച്ചു.


സൂര്യനസ്തമിച്ചതോടെ പണക്കൊതിയനായ ആ മനുഷ്യൻ തടാകത്തിലിറങ്ങി നിൽപായി. തന്റെ പണക്കൊതി ഒന്നുകൊണ്ടു മാത്രം ശൈത്യകാലത്തെ കൊടും തണുപ്പുള്ള രാത്രി മുഴുവൻ വെള്ളത്തിൽ നിൽക്കുക എന്ന പ്രയാസമേറിയ കൃത്യം അയാൾ നിർവ്വഹിച്ചു.നേരം പുലർന്നു. തടാകത്തിന്റെ തീരത്ത് കാവലിരുന്ന രാജഭൃത്യന്മാർ അയാളെ ചക്രവർത്തിയുടെ മുന്നിൽ ഹാജരാക്കി. ജീവനോടെ തൻറ മുന്നിൽ ഹാജരാക്കപ്പെട്ട പണക്കൊതിയനെ കണ്ട് അക്ബർ അദ്ഭുതപ്പെട്ടു.

അദ്ദേഹം ചോദിച്ചു. “നീ എങ്ങനെയാണ് കഴിഞ്ഞ രാത്രി മുഴുവൻ ആ തടാകത്തിൽ കഴിച്ചു കൂട്ടിയത്?" “തിരുമേനി, അടിയൻ മാളിക മുകളിൽ കത്തിക്കൊണ്ടിരുന്ന ദീപവും നോക്കി അങ്ങനെ നിന്നു. അതിനാൽ അടിയന് തീരെ തണുപ്പനുഭവപ്പെട്ടില്ല. അയാളുടെ മറുപടി കേട്ട ഒരു സേവകൻ ഉടൻ തന്നെ അക്ബറോടു അഭിപ്രായപ്പെട്ടു. “തിരുമേനി, തടാകത്തിലെ ജലത്തിലെ തണുപ്പിൽ നിന്നും രക്ഷപ്പെടാനുള്ള ചൂട് ഇയാൾക്ക് മാളിക മുകളിൽ കത്തിക്കൊണ്ടിരുന്ന ദീപത്തിൽ നിന്ന് കിട്ടിയിരിക്കണം. അതുകൊണ്ട് ഇയാളെ ഒരിക്കലും അങ്ങ് പണക്കാരനാക്കരുത്.

സേവകന്റെ അഭിപ്രായം ശരിവച്ചു അക്ബർ ചക്രവർത്തി പാവം പണക്കൊതിയനെ വെറും കൈയോടെ തിരിച്ചയച്ചു. അയാൾക്കുണ്ടായ സങ്കടത്തിനതിരില്ലായിരുന്നു. ചക്രവർത്തി നടത്തിയ പരീക്ഷണത്തിൽ ജീവൻ പണയം വച്ച് വിജയം വരിച്ച ആ പാവത്തിനെ വെറും കൈയോടെ തിരിച്ചയച്ച വിവരം വീർബൽ അറിഞ്ഞു. ഉടൻ തന്നെ തടാകത്തിന്റെ തീരത്തെത്തിയ വീർബൽ വളരെ ഉയരത്തിൽ ഒരേ വലുപ്പത്തിലുള്ള മൂന്നു കാലുകൾ നാട്ടി. അടുപ്പിനു മുകളിൽ വയ്ക്കുന്നതുപോലെ ആ മരക്കാലുകൾക്കു ഒരു പാത്രം വച്ചു. ആ പാത്രത്തിൽ കുറച്ചു വെള്ളവും പരിപ്പും ആക്കിയ ശേഷം വീർബൽ തറയിൽ അല്പം തീയിട്ട് കത്തിക്കാൻ തുടങ്ങി.

മുകളിൽ വീർബലിന്റെ വിചിത്രമായ പാചകവാർത്ത ചക്രവർത്തിയുടെ ചെവിയിലുമെത്തി. അദ്ദേഹം വീർബലിന്റെ ഭ്രാന്തു കാണുവാൻ തടാക തീരത്തെത്തി. വീർബൽ അപ്പോഴും വളരെ ഉയരത്തിൽ നാട്ടിയ കാലുകൾക്കു മുകളിൽ പാത്രം വച്ച് തറയിൽ വളരെ കുറച്ച് തീ മാത്രം കത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. “വീർബൽ, താനെന്തൊരു വിഡ്ഢിത്തമാണ് കാണിക്കുന്നത്? ചക്രവർത്തിയുടെ ചോദ്യം കേട്ടവീർബൽ പറഞ്ഞു. "പ്രഭോ! അടിയൻ കിച്ചടി ഉണ്ടാക്കുകയാണ് “ഇങ്ങനെ തീ കത്തിക്കുന്നതുകൊണ്ട് കിച്ചടി തയ്യാറാവുമോ? "എന്തുകൊണ്ട് തയ്യാറാവില്ല. ആ വടികൾക്കു മുകളിൽ പാത്രത്തിൽ വെള്ളവും പരിപ്പും അടിയിൽ തീയും ഉണ്ടല്ലോ. “കഷ്ടം! തറയിലെ തീയിന്റെ ചൂട് വളരെ ഉയരത്തിൽ വച്ചിരിക്കുന്ന പാത്രത്തിൽ കിട്ടുമോ? ചക്രവർത്തിയുടെ ചോദ്യത്തിന് വീർബൽ പറഞ്ഞ മറുപടി നോക്കൂ.

“പ്രഭോ! മാളികയ്ക്കു മുകളിൽ കത്തുന്ന ഒരു വിളക്കിൽ നിന്ന് കിട്ടുന്ന ചൂട് കൊടും തണുപ്പിൽ തടാകത്തിലെ വെള്ളത്തിൽ നില്ക്കുന്ന ഒരാൾക്ക് കുളിരിൽ നിന്നും രക്ഷകിട്ടുവാൻ മതിയാകുമെങ്കിൽ ഈ ചൂടുകൊണ്ട് കിച്ചടിയും പാകമാവില്ലേ ? വീർബലിന്റെ മറുപടി കേട്ട് ചക്രവർത്തിക്ക് അപ്പോഴാണ് താൻ ചെയ്യ അപരാധത്തെക്കുറിച്ച് ബോദ്ധ്യമായത്. അദ്ദേഹം ഉടൻ തന്നെ ആ പണക്കൊതിയനെ വരുത്തിച്ച് ധാരാളം പണം കൊടുത്ത് സന്തോഷിപ്പിച്ചയച്ചു. അങ്ങനെ വീർബലിന്റെ വിചിത്രമായ പാചകം കൊണ്ട് ആ മനുഷ്യന് നീതി കിട്ടി. അയാൾ പണക്കാരനായി.

Monday, 15 May 2023

കണ്ണുള്ള കുരുടന്മാർ | Blind men with eyes

  ഒരു ദിവസം വീരബലിന്റെ എന്തോ കുസൃതിത്തരം അക്ബർ ചക്രവർത്തിയെ ശുണ്ഠി പിടിപ്പിച്ചു അദ്ദേഹം പറഞ്ഞു, 
“വീർബൽ, താനൊരു കുരുടനാണ്. ചക്രവർത്തിയോട് വീർബൽ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു. “പ്രഭോ! കുരുടന്മാർ പലതരക്കാരുണ്ട്. ഞാൻ ഏതു തരത്തിൽപ്പെട്ടതാണെന്നു പറഞ്ഞാലും.

കണ്ണുള്ള കുരുടന്മാർ | Blind men with eyes,birbal malayalam stories,balakadhakal,kutti kathakal malayalam

വീർബലിന്റെ വാക്കുകൾ വിചിത്രമായി തോന്നിയ അക്ബർ അദ്ഭുതത്തോടെ ചോദിച്ചു:
“എന്ത്? കുരുടന്മാർ പലതരക്കാരോ? എങ്കിൽ താൻ തന്നെ പറയൂ എത്ര തരമുണ്ടെന്ന്?

“പ്രഭോ! കുരുടന്മാരെ ആദ്യമായി രണ്ടുതരമാക്കാം. ഒന്ന്, പിറവിയിൽത്തന്നെ കണ്ണുകാണാൻ കഴിയാത്ത കുരുടന്മാർ, മറ്റൊന്ന് പിറവിയിൽത്തന്നെ കണ്ണുകാണാൻ കഴിവുള്ള കുരുടന്മാർ. ഇതിൽ രണ്ടാമതു പറഞ്ഞ കുരുടന്മാരെ ഇനിയും പലതരമായി തിരിക്കാം.

“വീർബൽ പറയുന്നത് എനിക്കു വ്യക്തമായില്ല. വിവരിച്ചു പറയുക.
ഉദാഹരണ സഹിതം ഇതു കേൾക്കാൻ എനിക്ക് ഉത്സാഹമുണ്ട
“പ്രഭോ! എന്തിനു വിവരിച്ചു പറയണം? കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഞാൻ ഇക്കാര്യം പ്രവൃത്തി യിലൂടെ തെളിയിച്ചു തരാം.

ഒന്നു രണ്ടു ദിവസങ്ങൾക്കു ശേഷം വീർബൽ സമീപത്തുള്ള ഒരു ചന്തസ്ഥലത്തു പോയി നിലത്ത് ഒരു മുണ്ടു വിരിച്ച് അതിലിരുന്നു.

വീർബലിന്റെ കൈയിൽ തുറന്നുവച്ച് ഒരു പേനയും പുസ്തകവും ഉണ്ട്. ചന്തയിലെ ചില കാഴ്ചകളെപ്പറ്റി അയാൾ പുസ്തകത്തിൽ എന്തൊക്കെയോ എഴുതിക്കൊണ്ടിരിക്കുമ്പോൾ ചക്രവർത്തിയുടെ ചില സേവകർ ആ വഴിയെ വരാനിടയായി.

തറയിൽ മുണ്ടു വിരിച്ച് അതിലിരുന്ന് മടിയിലുള്ള പുസ്തകത്തിൽ എന്തൊക്കെയോ കുത്തിക്കുറിക്കുകയായിരുന്ന വീർബലിനെ നോക്കി അവർ അദ്ഭുതത്തോടെ ചോദിച്ചു:

“ചങ്ങാതീ, താനെന്താണിവിടെ ചെയ്യുന്നത്?
സേവകരുടെ ചോദ്യത്തിന് വീർബൽ യാതൊരു മറുപടിയും നൽകിയില്ല. അദ്ദേഹം അവരെ ഒന്നു നോക്കുക മാത്രം ചെയ്ത് വീണ്ടും എഴുതുവാൻ തുടങ്ങി. സേവകർ പോയിക്കഴിഞ്ഞപ്പോൾ വീർബൽ അവരുടെ പേരുകൾ പുസ്തകത്തിൽ കുറിച്ചെടുത്തു കൊണ്ട് സ്ഥലം വിട്ടു.
അടുത്ത ദിവസം വീർബൽ കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ച് തികച്ചും അവശന്റെ വേഷത്തിൽ ചക്രവർത്തിയുടെ ഉയർന്ന ഉദ്യാഗസ്ഥന്മാർ പ്രവൃത്തിയെടുക്കുന്ന ഒരു സ്ഥലത്തേക്കു കയറിച്ചെന്നു. വീർബലിന്റെ വേഷവും മറ്റും കണ്ട ഉദ്യോഗസ്ഥ മേധാവികൾ, അക് ബർ ചക്രവർത്തി വീർബലിനെ കൊട്ടാരത്തിൽ നിന്നും വല്ല കാരണവശാലും പുറത്താക്കിയിരിക്കുമെന്ന് ഊഹിച്ചു.

അതുകൊണ്ടു തന്നെ അവരാരും വീർബലിനെ കണ്ട ഭാവമേ നടിച്ചില്ല. വീർബൽ ഉദ്യോഗസ്ഥ മേധവികളുടെ അടുത്തു ചെന്നു ചോദിച്ചു. “നിങ്ങളാരും എന്നെ അറിയില്ലേ?”

“നിങ്ങളെ ഞങ്ങൾക്കെങ്ങനെ അറിയാനാണ്? നിങ്ങളാരാണ്?"
തല വെട്ടിച്ച് ഗംഭീരഭാവം നടിച്ചുകൊണ്ട് ഉദ്യോഗസ്ഥന്മാർ നൽകിയ മറുപടി കേട്ട് വീർബൽ അവരുടെ പേരുകളും കുറിച്ചെടുത്ത് അവിടെ നിന്നും മടങ്ങി.
അടുത്ത ദിവസം കൊട്ടാരത്തിലെത്തിയ വീർബൽ താൻ കുറിച്ചെടുത്ത സേവകരുടേയും ഉദ്യോഗസ്ഥ മേധാവികളുടേയും പേരുകൾ ചക്രവർത്തിയെ ഏല്പിച്ച് അവരെ വിളിച്ചു വരുത്തുവാൻ ആവശ്യപ്പെട്ടു. സേവകരും ഉദ്യോഗസ്ഥന്മാരും സന്നിഹിതരായി.
“വീർബൽ, ഈ നില്ക്കുന്നവരെല്ലാം കുരുടന്മാരാണോ?"

ചക്രവർത്തിയുടെ ചോദ്യത്തിനുത്തരമായി വീർബൽ പറഞ്ഞു. “പ്രഭോ! യഥാർത്ഥത്തിൽ ഇവരെല്ലാം കുരുടന്മാർ തന്നെ. “വീർബൽ, ഈയിടെയായി തനിക്കെന്തു പറ്റി?
ഞാൻ ആലോചിക്കുകയാണ് യഥാർത്ഥത്തിൽ താൻ തന്നെയല്ലേ കുരുടൻ! താൻ വലിയ വിവരശാലിയല്ലേ? കണ്ണുള്ളവരെ നോക്കി കുരുടന്മാർ എന്നു പറയുന്ന തൻറ കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടുവോ?" ചക്രവർത്തിയുടെ സംശയങ്ങൾക്ക് ചിരിച്ചു കൊണ്ട് വിശദീകരണം നൽകി
കണ്ണുള്ള കുരുടന്മാർ | Blind men with eyes,birbal malayalam stories,balakadhakal,kutti kathakal malayalam

പ്രഭോ! കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഒരു ദിവസം ഞാൻ ചന്തയിലൊരിടത്തിരുന്ന് എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് അങ്ങയുടെ സേവകന്മാർ അതു വഴി വന്നു.

ഈ നില്ക്കുന്ന വീർബൽ ആ സേവകന്മാരുടെ നേരെ തിരിഞ്ഞു ചോദിച്ചു:വീർബൽ "എന്താ എന്നെ നിങ്ങൾ അവിടെ കണ്ടില്ലേ?" കണ്ടു.

“ഞാനവിടെ എന്തു ചെയ്യുകയായിരുന്നു? “അവിടെ ഒരു പുസ്തകത്തിൽ എന്തോ എഴുതുകയായിരുന്നു.

സേവകരുടെ മറുപടി കേട്ട് വീർബൽ തുടർന്നു ചോദിച്ചു: “നിങ്ങളെന്താണ് ആ സമയത്ത് എന്നോടു ചോദിച്ചത് ? നല്ലവണ്ണം ആലോചിച്ച് അന്നു നിങ്ങൾ ചോദിച്ച അതേ വാക്കുകൾ തന്നെ പറയണം

വീർബലിന്റെ ചോദ്യത്തിന് സേവകർ പറഞ്ഞു: "ചങ്ങാതി താനെന്താണിവിടെ ചെയ്യുന്നത് എന്നാണ് ഞങ്ങൾ ചോദിച്ചത്.

“പ്രഭോ!” വീർബൽ ചക്രവർത്തിയുടെ നേരെ തിരിഞ്ഞുകൊണ്ട് തുടർന്നു. "ഞാനെന്താണ് ചെയ്യുന്നതെന്ന് അതായത് ഞാൻ എഴുതുകയാണെന്ന് ഇവർ നല്ലവണ്ണം കണ്ടിട്ടുണ്ട്. എന്നിട്ടും അവരെന്നോട് ചോദിച്ചതോ?

എന്താണു ഞാൻ ചെയ്യുന്നതെന്ന് അതിൽ നിന്ന്, ഈ നിൽക്കുന്ന അങ്ങയുടെ സേവകർക്ക് കണ്ണുണ്ട ങ്കിലും അവയെ അവർ വേണ്ടവിധം ഉപയോഗിക്കുനില്ല എന്നു തെളിഞ്ഞു. അതുകൊണ്ട് തീർച്ചയായും ഇത്തരത്തിലുള്ളവരെ കുരുടന്മാരായി കണക്കാക്കണ്ടതാണ്.

വീർബലിന്റെ വിശദീകരണം ചക്രവർത്തിക്കു നന്നേ ഇഷ്ടപ്പെട്ടു. അദ്ദേഹം ചോദിച്ചു.
“സമ്മതിച്ചു. എന്നാൽ ഈ നില്ക്കുന്ന എൻറ ഉദ്യോഗസ്ഥന്മാർ കാരണം?" കുരുടന്മാരാണെന്ന് പറയാൻ വീർബൽ ഉദ്യോഗസ്ഥന്മാരുടെ നേരെ തിരിഞ്ഞ് അവരോടു ചോദിച്ചു:

"അല്ലയോ മാന്യന്മാരേ, നേരുപറയണം. നിങ്ങൾക്ക് എന്നെ അറിയുമോ?

ഉദ്യോഗസ്ഥന്മാർ പറഞ്ഞു: “അറിയും.
“ഇന്നലെ ഞാൻ നിങ്ങളുടെ മുമ്പിൽ കീറിപ്പറിഞ്ഞ വേഷത്തിൽ വന്നപ്പോൾ നിങ്ങളെന്താണ് പറഞ്ഞത്?"

“ഞങ്ങൾ അറിയുകയില്ലെന്ന്. ഉദ്യോഗസ്ഥന്മാരുടെ മറുപടി കേട്ട് വീർബൽ
ചോദിച്ചു. “സമ്മതിച്ചുവല്ലോ? നിങ്ങളെന്നെ യഥാർത്ഥത്തിൽ അറിയും

പക്ഷേ എന്റെ കീറിപ്പറിഞ്ഞ വേഷം കണ്ടപ്പോൾ പണക്കാരായ നിങ്ങളെല്ലാം ഞാനൊരു ദരിദ്രനായി പോയിരിക്കുമെന്ന് ഊഹിച്ചുവല്ലേ? നിങ്ങളിൽ ഒരാൾ പോലും എന്നോട് ഒരക്ഷരം ഉരിയാടാൻ തയ്യാറായില്ല. ഞാൻ വല്ല സഹായവും
അഭ്യർത്ഥിക്കാൻ വന്നതാവും എന്നു നിങ്ങൾ കരുതിയിരിക്കണം.
വീർബലിന്റെ വാക്കുകൾ കേട്ട് ഒന്നും മിണ്ടാതെ തലതാഴ്ത്തി ഉദ്യോഗസ്ഥന്മാർ നിൽക്കെ വീർബൽ ചക്രവർത്തിയോടായി പറഞ്ഞു.
“പ്രഭോ! ഇവർക്കു കണ്ണുണ്ടെന്നത് സത്യം തന്നെ. എന്നാൽ പണത്തിന്റെ കൊഴുപ്പ് ഇവരെ അന്ധരാക്കി. സ്വന്തം ആളുകളെപ്പോലും,

നിർധനരാണവരെങ്കിൽ, പണമുള്ളവർ അറിയില്ല. യഥാർത്ഥത്തിൽ അറിയാഞ്ഞിട്ടാണോ? അല്ല. അറിയുകയില്ലെന്ന് നടിക്കുകയാണ്.

പാവങ്ങൾക്ക് വല്ല സഹായവും ചെയ്തുകൊടുക്കേണ്ടി വന്നാലോ? ഇനി അങ്ങു തന്നെ തീരുമാനിച്ചോളു ഇവർ കുരുടന്മാരാണോ അല്ലയോ എന്ന്.
കണ്ണുള്ള കുരുടന്മാർ | Blind men with eyes,birbal malayalam stories,balakadhakal,kutti kathakal malayalam
Akbar and birbal stories
വീർബലിന്റെ ബുദ്ധിയിൽ ചക്രവർത്തിക്ക് അഭിമാനം തോന്നി. അദ്ദേഹത്തെ അഭിനന്ദിച്ച ചക്രവർത്തി കൈനിറയെ സമ്മാനവും കൊടുക്കുവാൻ മറന്നില്ല.