Showing posts with label malayalam kids stories. Show all posts
Showing posts with label malayalam kids stories. Show all posts

Wednesday, 17 May 2023

മലർപൊടിക്കാരന്റെ സ്വപ്നം| MALARPODIKKARANTE SWAPNAM

 മലർപൊടി , MALARPODIKKARANTE SWAPNAM

ഒരു പട്ടണത്തിൽ സ്വപ്നജീവി എന്ന് പേരായി ഒരു ബ്രാഹ്മണനുണ്ടായിരുന്നു.ഒരു ദിവസം ഭിക്ഷതേടിക്കിട്ടിയ അരിപ്പൊടിയിൽ പാതിയെടുത്തു പലഹാരമുണ്ടാക്കി കഴിച്ചു. ബാക്കി പാതി ഒരു മൺകുടത്തിലാക്കി ഉറിയിൽ കെട്ടിത്തൂക്കി.പതിവുപോലെ കട്ടിൽ ഉറിയുടെ താഴെയിട്ട് അതിൽ കേറിക്കിടന്നു.


അരിപ്പൊടിയുടെ കുടത്തിലേക്കു തന്നെ നോക്കി കിടക്കുമ്പോൾ അയാൾ ഇങ്ങനെ മനോരാജ്യം കണ്ടു. “അതെ, ഈ കുടത്തിൽ അരിപ്പൊടിയാണ്. ഇപ്പോൾ ഇവിടെ കഠിനമായ ഒരു ക്ഷാമം വന്നുവെങ്കിൽ ഇതിന്റെ വില വാണം പോലെ കയറും. ആ പണം കൊണ്ട് ഞാൻ രണ്ട് പെണ്ണാടുകളെ വാങ്ങും. ആറുമാസം കൂടുമ്പോൾ ഇവ ഈരണ്ട് എണ്ണങ്ങളെ പെറും. അതുകൊണ്ട് ഞാൻ പശുവിനെ വാങ്ങും. പശു കഴിഞ്ഞാൽ എരുമ, പിന്നെ കുതിര. അങ്ങനെ വലിയ വലിയ സാധനങ്ങൾ വാങ്ങിക്കൂട്ടും.


അവയുടെ വിൽപ്പനയിൽ എനിക്ക് ധാരാളം സ്വർണ്ണം കിട്ടും. അപ്പോൾ ഞാൻ ഒരു വലിയ വീട് വാങ്ങും. അപ്പോൾ ഏതെങ്കിലും വലിയ ബ്രാഹ്മണൻ വന്ന് അയാളുടെ സുന്ദരിയായ മകളെ, വലിയ സ്ത്രീധനത്തോടൊപ്പം തരും. അവൾ ഒരുണ്ണിയെ പ്രസവിക്കും. അവന് ഞാൻ സോമദേവൻ എന്ന് പേരിടും. അവൻ കുറച്ചു വലുതായാൽ അവനെ ഞാൻ എന്റെ കാലിലേറ്റി ആട്ടിക്കളിപ്പിക്കും.


എന്നെ കാണുമ്പോൾ അവൻ അമ്മയുടെ ഒക്കത്തുനിന്ന് എന്റെ നേരെ ചാടും. അവൻ ചിലപ്പോൾ കുതിരകളുടെ അടുത്തുപോകുമ്പോൾ എനിക്കു ദേഷ്യം വരും. ഞാൻ ഭാര്യയോട് അവനെ എടുത്തുമാറ്റാൻ പറയും. അപ്പോൾ അവൻ അവളുടെ പണികളിൽ മുഴുകിയിരിക്കും. ഞാൻ പറഞ്ഞത് ശ്രദ്ധിക്കുകയില്ല. അത് എനിക്കു സഹിക്കാൻ പറ്റില്ല.


ഒരു വടിയെടുത്ത് അവളെ ഞാൻ ഇങ്ങനെ അടിക്കും. മനോരാജ്യത്തിന്റെ മായാശക്തിയിൽ മുഴുകിയ അയാൾ ഒരു വടിയെടുത്ത് ആഞ്ഞ് ഒരടികൊടുക്കുക തന്നെ ചെയ്തു. ആ അടികൊണ്ടത് ഉറിയിലെ കുടത്തിലായിരുന്നു. ഉടഞ്ഞ കുടത്തിലെ അരിപ്പൊടി വീണ് അയാൾ ആകെ വെളുത്തുപോയി




ഗുണപാഠം : ദിവാസ്വപ്നം വെടിഞ്ഞു കഠിനാധ്വാനം ചെയ്താലേ ഫലം ലഭിക്കൂ !







Monday, 15 May 2023

വിശ്വാസമില്ലാത്ത കൂട്ടുകാരൻ 🐻

 

 വിശ്വാസമില്ലാത്ത കൂട്ടുകാരൻ🐻


നാല് കരടികൾ കൂട്ടുകാരായിരുന്നു. ഒരു ദിവസം അവരിലൊരുത്തൻ ഒരു തേൻകൂട് കണ്ടെത്തി. മുള്ള് നിറഞ്ഞ ഒരു മരത്തിന്റെ കൊമ്പിലാണത് തൂങ്ങിക്കിടക്കുന്നത്. അവർ അതിൽനിന്ന് തേനെടുക്കാൻ ഒരു വഴി കണ്ടെത്തി.
Balakadhakal, malayalam stories for kids, malayalam short stories,

ഏറ്റവും തടിയൻ അടിയിൽ നില്ക്കുക. പിന്നെ തടിക്കൂടുതലുള്ളവൻ താഴെ നില്ക്കുന്നവന്റെ മുതുകിൽ കയറി നില്ക്കുക. അതിലും തടികുറഞ്ഞവൻ രണ്ടാമന്റെ പുറത്ത്.ഏറ്റവും വലുപ്പം കുറഞ്ഞവൻ മൂന്നാമന്റെ മുകളിൽ കയറി തേൻ എടുത്ത് താഴെയെത്തിക്കണം,ഇതായിരുന്നു സൂത്രം.

ആ പദ്ധതിപ്രകാരം ഏറ്റവും തടികൂടിയവന്റെ മുകളിൽ മറ്റ് മൂന്നാളും കയറി. ഏറ്റവും മുകളിലുള്ളവൻ തേനെടുക്കാൻ തുടങ്ങി.

ആ സമയത്ത് ഏറ്റവും അടിയിലുള്ള തടിയന് ഒരു സംശയം. മുകളിൽ നില്ക്കുന്നവൻ തേനെടുത്ത് തന്നെത്താൻ കുടിക്കുകയായിരിക്കുമോ എന്നായിരുന്നു സംശയം.അതിനാൽ തടിയൻകരടി തലയുയർത്തി മേലോട്ട് നോക്കി.പക്ഷേ പുറത്ത് കയറി നില്ക്കുന്ന കരടിയുടെ ശരീരം കാരണം അവന് ഒന്നും കാണാൻ കഴിഞ്ഞില്ല. അവൻ പതുക്കെ പിന്നോട്ട് നീങ്ങി.

“പൊത്താം- പൊത്താം- പൊത്താം.

മറ്റ് മൂന്ന് കരടികളും നിലംപതിച്ചു. 
ഇങ്ങനെയിരിക്കും തമ്മിൽത്തമ്മിൽ വിശ്വാസമില്ലാത്ത കൂട്ടുകാർ ഒന്നിച്ച് ഒരു കാര്യം നടത്താൻ ഇറങ്ങിത്തിരിച്ചാൽ.

ആർക്കും ഗുണമുണ്ടാവില്ലെന്ന് മാത്രമല്ല അപകടവും വന്നുപെടും.








Sunday, 14 May 2023

ബ്രൂസ് രാജാവും ചിലന്തിയും|malayalam kathakal

ബ്രൂസ് രാജാവും ചിലന്തിയും


പണ്ട് പണ്ട് സ്‌കോട്ട്ലണ്ട് ഭരിച്ചിരുന്നത് റോബർട്ട് ബ്രൂസ്‌ എന്ന ഒരു രാജാവാണ്. ഇംഗ്ലണ്ടുക്കാർ അദ്ദേഹത്തിന്റെ രാജ്യം പിടിച്ചടക്കി.രാജാവ് ബ്രൂസ് ഒരു ഗുഹയിൽ ഓടിയൊളിച്ചു. ഗുഹയിൽ ഒരു ചിലന്തി വലകെട്ടുന്നത് നോക്കി രാജാവ് ബ്രൂസ്‌ അവിടെ ഇരുന്നു.

എന്നാൽ വലകെട്ടി തീരാറായപ്പോൾ ഒരു കാറ്റ് വന്ന് വലയെല്ലാം പൊട്ടിച്ചുകളഞ്ഞു.പക്ഷേ ചിലന്തി വീണ്ടും വല കെട്ടി. കാറ്റ് വന്ന് പിന്നെയും വല പൊട്ടിച്ചു. അങ്ങനെ ഏഴുതവണ സംഭവിച്ചു. പക്ഷേ ചിലന്തി നിരാശപ്പെട്ടില്ല. അവൻ വീണ്ടും വീണ്ടും വലകെട്ടി. പിന്നെ കാറ്റ് വീശിയില്ല. വല പൊട്ടിയുമില്ല. ചിലന്തികാറ്റിനെ തോല്പിച്ചു.

malayalam kathakal ,best malayalam kathakal


ചിലന്തിയുടെ വിജയം നോക്കിക്കണ്ട റോബർട്ട് ബ്രൂസിന് തന്റെ ഒളിച്ചോട്ടത്തേക്കുറിച്ച് ലജ്ജ തോന്നി.അദ്ദേഹം ഒരു പുതിയ ആവേശത്തോടെ എഴുന്നേറ്റു. കുറെ ഭടന്മാരെ സംഘടിപ്പിച്ച് വീണ്ടും ഇംഗ്ലണ്ടുകാരോട് യുദ്ധം ചെയ്തു.


ഇത്തവണ ഇംഗ്ലണ്ടുകാർ തോറ്റ് പിൻവാങ്ങി. ബ്രൂസിനു രാജ്യം തിരിച്ചു കിട്ടി. അദ്ദേഹം വളരെക്കാലം സ്കോട്ട്ലാൻഡ് ഭരിച്ചു. "പരിശ്രമിക്കൂ . വീണ്ടും വീണ്ടും പരിശ്രമിക്കൂ. നിങ്ങൾ വിജയിക്കും" ചിലന്തി പഠിപ്പിച്ച ആ പാഠം ബൂസ് രാജാവ് തന്റെ ഡയറിയിൽ എഴുതിവെച്ചു.



കടപ്പാട് :- ജോർജ് ഇമ്മട്ടി