Showing posts with label kutti kathakal. Show all posts
Showing posts with label kutti kathakal. Show all posts

Tuesday, 1 August 2023

മലയാളം കുട്ടിക്കഥകൾ | kutti kathakal malayalam

1. ആരാണ് സുന്ദരി??

ഒരു കുളത്തിൽ രണ്ടു പരൽമത്സ്യങ്ങൾ പാർത്തിരുന്നു. രണ്ടുപേരും വെളുത്തു തിളങ്ങുന്ന സുന്ദരികളായിരുന്നു.അവർ വെള്ളത്തിൽ തുള്ളിച്ചാടി നീന്തിക്കളിച്ച് രസിച്ചു. അങ്ങനെയിരിക്കെ അവർക്ക് തങ്ങളിൽ ആരാണ് കൂടുതൽ സുന്ദരിയെന്ന് തർക്കമുണ്ടായി.

balakadhakal,kutti kathakal,malayalam kathakal


“എനിക്കാണ് നിന്നേക്കാൾ ഭംഗി, ' ഒരുവൾ പറഞ്ഞു. “അല്ല, ഞാനാണ് നിന്നേക്കാൾ സുന്ദരിയെന്നാണ് ഈ കുളത്തിലുള്ളവരെല്ലാം പറയുന്നത്.
“അങ്ങനെയോ? എല്ലാവരും മറിച്ച് പറയുന്നതാണ് ഞാൻ കേട്ടിട്ടുള്ളത്.

“എന്നാൽ നമുക്ക് തർക്കിക്കേണ്ട. നമുക്ക് ഇക്കാര്യത്തിൽ മുതലയച്ചന്റെ അഭിപ്രായം സ്വീകരിക്കാം.
അങ്ങനെ അവർ മുതലയച്ചനോട് അഭിപ്രായം ചോദിച്ചു.
“നിങ്ങൾ രണ്ടാളും സുന്ദരിമാർ തന്നെ. നിങ്ങൾ നന്നായി എന്റെയടുത്തു വന്നാൽ ഞാൻ എന്റെ അഭിപ്രായം പറയാം.

നിങ്ങൾ മടിക്കാതെ അടുത്തു വരൂ.
മുതലയച്ചൻ ആവശ്യപ്പെട്ടു. മീൻസുന്ദരിമാർ അതനുസരിച്ചു. അവർ രണ്ടുപേരും മത്സരിച്ച് മുന്നോട്ട് നീങ്ങി മുതലയുടെ വായുടെ തൊട്ടുമുന്നിലെത്തി.
മുതല മുന്നോട്ടു നീങ്ങി വായ തുറന്നു. മീനുകൾ രണ്ടും മുതലയുടെ വായിലൂടെ വയറ്റിലെത്തി.
അവരുടെ കഥകഴിഞ്ഞു.അനാവശ്യമായി മത്സരിച്ചതിന്റെ ദുരന്തഫലം അവർ അനുഭവിച്ചു

2.ധീരനായ മന്ത്രി

പണ്ട് ഒരു രാജ്യത്ത് മന്ത്രി മരിച്ചപ്പോൾ രാജാവ് പുതിയ മന്ത്രിയെ തെരഞ്ഞെടുക്കാൻ വിളംബരം ചെയ്തു. ധീരനും തന്ത്രശാലിയും ബുദ്ധിമാനുമായിരിക്കണം മന്ത്രി എന്നായിരുന്നു വിളംബരം. മന്ത്രിസ്ഥാനത്തേക്ക് മത്സരിക്കാൻ ധാരാളം പേർ വന്നെത്തി. പലരും തോറ്റു പിന്മാറി. അപ്പോൾ ധീരനായ ഒരു യുവാവ് മുന്നോട്ടുവന്നു.


malayalam kathakal for kids


സേനാനായകനുമായി ഏറ്റുമുട്ടലാണ് ആദ്യം. അതിന് ധീരതയും തന്ത്രവും വേണം. അത്ര ശക്തിമാനല്ലെങ്കിലും യുവാവ് ധീരതയോടെ സേനാനായകനോട് ഏറ്റുമുട്ടി. അല്പനേരം കഴിഞ്ഞപ്പോൾ അവൻ തോറ്റതായി ഭാവിച്ച് സേനാ നായകനെ തൊട്ട് വന്ദിച്ചു. പക്ഷേ അത് അവന്റെ തന്ത്രമായിരുന്നു. അടുത്ത നിമിഷത്തിൽ അവൻ സേനാനായകനെ എടുത്ത് മറിച്ച് തറപറ്റിച്ചു.

ശക്തികൊണ്ടല്ല, തന്ത്രം കൊണ്ടാണ് യുവാവ് സേനാനായകനെ തറപറ്റിച്ചത്. യുവാവിന്റെ ധീരതയും തന്ത്രശാലിത്വവും രാജാവ് അഭിനന്ദിച്ചു. പിന്നെ ബുദ്ധിപരീക്ഷണമായിരുന്നു. 
കൈനനയാതെ മീൻപിടിക്കണം, അതാണിനി ചെയ്യേണ്ടത്. ഒരു പാത്രം നിറയെ വെള്ളം; അതിനകത്ത് ഒരു മീൻ നീന്തി നടക്കുന്നു. കൈ നനച്ചാലും അതിനെ കൈയിൽ കിട്ടുക പ്രയാസം.

 പക്ഷേ യുവാവ് കൈനനയാതെ ആ മീനിനെ പിടിച്ചു. എങ്ങനെയെന്നോ? 
പാത്രത്തിനടിയിൽ ഒരു ദ്വാരമുണ്ടാക്കി. വെള്ളമെല്ലാം ചോർന്നുപോയി. യുവാവ് കൈനനയാതെ മീനിനെ കൈയിലെടുത്തു.
ധീരതയും തന്ത്രശാലിത്വവും ബുദ്ധിശക്തിയും തെളിയിച്ച ആ യുവാവിനെ രാജാവ് മന്ത്രിയാക്കി.

3. പുള്ളിപ്പശുവിന്റെ ബുദ്ധി


ഒരു പുള്ളിപ്പശു ഒരു കുന്നിൻ ചെരുവിൽ മേഞ്ഞുനടക്കുകയായിരുന്നു. അവിടെ അതിന് ധാരാളം പുല്ല തിന്നാൻ കിട്ടി.
അങ്ങനെയിരിക്കെ ഒരു കുറുക്കൻ അവിടെയെത്തി.പുള്ളിപ്പശു ഇങ്ങനെ പുല്ല് തിന്ന് കുന്നിൻ ചെരുവ് വൃത്തിയാക്കിയാൽ കുറുക്കന് ഒളിച്ചിരിക്കാൻ സ്ഥലമില്ലാതാവില്ലേ.



best malayalam kathakal, kutti kathakl,balakadhakal


അതിനാൽ അവൻ പശുവിനെ അവിടെനിന്ന് ഓടിക്കാൻ ഒരു തന്ത്രമെടുത്തു. അവൻ പറഞ്ഞു

“പുള്ളിപ്പയ്യേ, ഈ പ്രദേശം എന്റെയാണ്. നീ ഇവിടെ പുല്ല് തിന്നുന്നതിന് എനിക്ക് അതിന്റെ വില തരണം.''
കുറുക്കന്റെ ഈ അവകാശം പറച്ചിൽ പുള്ളിപ്പശുവിന് ഇഷ്ടമായില്ല. അവനെ ഒരു പാഠം പഠിപ്പിക്കണമെന്ന് അവൾ തീരുമാനിച്ചു. അവൾ പറഞ്ഞു “തല്ക്കാലം പുല്ലിന്റെ വില തരാൻ എന്റെ കൈയിൽ ഒന്നുമില്ല.


എന്റെ പിൻകാലിൽനിന്ന് നിനക്ക് ആവശ്യമുള്ളത്ര ഇറച്ചി നീ കടിച്ചെടുത്തുകൊള്ളൂ. കുറുക്കന് സന്തോഷമായി.നല്ല പശുമാംസം ചൂടോടെ തിന്നാൻ കിട്ടിയല്ലോ. പുള്ളിപ്പശു അനങ്ങാതെ നിന്നുകൊടുത്തു. കുറുക്കൻ അവളുടെ പിന്നിൽ ചെന്ന് മാംസം കടിച്ചെടുക്കാൻ ഒരുങ്ങി. പുള്ളിപ്പശു പിൻകാലുയർത്തി കുറുക്കന് നല്ലൊരു അടിവെച്ചുകൊടുത്തു.

കുറുക്കൻ തെറിച്ചുവീണു. അവൻ എഴുന്നേറ്റ് ഓടി മറഞ്ഞു. പുള്ളിപ്പശുവിനെ പിന്നെ അവൻ ശല്യപ്പെടുത്തിയിട്ടില്ല. ചതിയന്മാരെ നല്ലബുദ്ധി പഠിപ്പിക്കാൻ നമ്മൾ ചില തന്ത്രങ്ങളൊക്കെ പ്രയോഗിക്കാൻ തയ്യാറായാൽ അവർ നമ്മെ അധികം ഉപദ്രവിക്കില്ല.

4.പൂച്ചയെ വിശ്വസിച്ച പക്ഷികൾ

പക്ഷികളെ തരംകിട്ടിയാൽ പിടിച്ചുതിന്നുന്ന ജന്തുവാണല്ലോ പൂച്ച. പക്ഷേ ഒരിക്കൽ ഒരു പൂച്ച ഏതാനും അടയ്ക്കാപ്പക്ഷികളുമായി കൂട്ടുകെട്ടിലായി. പക്ഷികൾ പൂച്ചയെ ഒരു കുടുംബാംഗത്തെപ്പോലെ വിശ്വസിച്ചു. പക്ഷികൾക്ക് മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളുണ്ടായി.

bestmalayalamkathakal,malayalam kathakal for kids,moral stories for kids



“നിങ്ങൾ ഭക്ഷണമന്വേഷിച്ച് പോകുമ്പോൾ നിങ്ങളുടെ കുഞ്ഞുങ്ങളെയെല്ലാം ഞാൻ നോക്കിക്കൊള്ളാം, പൂച്ച ഒരു ദിവസം പക്ഷികളോട് പറഞ്ഞു.പൂച്ച ഇങ്ങനെ പറഞ്ഞതു കേട്ട് പക്ഷികൾക്ക് സന്തോഷമായി. അവർ കുഞ്ഞുങ്ങളെ പൂച്ചയുടെ സംരക്ഷണത്തിന് ഏല്പിച്ചശേഷം ഭക്ഷ്യധാന്യങ്ങൾ അധികം കിട്ടുന്ന ദൂരസ്ഥലത്തേക്ക് യാത്ര പോയി. പൂച്ച പക്ഷിക്കുഞ്ഞുങ്ങളെ നോക്കിക്കൊള്ളാമെന്ന് പറഞ്ഞത് വെറും ചതിയായിരുന്നു. എന്നാൽ പക്ഷികൾക്ക് പൂച്ചയുടെ കള്ളലാക്ക് മനസിലായില്ല.സന്ധ്യയ്ക്ക് പക്ഷികൾ തിരിച്ചെത്തി.
കുഞ്ഞുങ്ങളെ നോക്കിയപ്പോൾ ഒന്നിനേയും കാണാനില്ല.കൂടിന് ചുറ്റും പക്ഷിക്കുഞ്ഞുങ്ങളുടെ തൂവലുകൾ ചോരത്തുള്ളികളും വീണുകിടക്കുന്നുണ്ട്. പക്ഷികൾ കരഞ്ഞ് കുഞ്ഞുങ്ങളെ വിളിച്ചു. പക്ഷേ ഫലമെന്ത്?

പൂച്ച ആ കുഞ്ഞുങ്ങളെയെല്ലാം കൊന്നുതിന്ന് സ്ഥലം വിട്ടിരുന്നു.

Wednesday, 17 May 2023

എലിക്കുഞ്ഞ് കണ്ട പൂച്ച 🐁🐱

എലിക്കുഞ്ഞ് കണ്ട പൂച്ച 🐁😺


ഒരിക്കൽ ഒരു എലിക്കുഞ്ഞ് ഓടിക്കളിച്ച് നടന്നപ്പോൾ അത് ഒരു പശുവിനെ കണ്ടു. രണ്ട് വലിയ കൊമ്പുള്ള ആ പശുവിനെ കണ്ടപ്പോൾ എലിക്കുഞ്ഞിന് വലിയ പേടി തോന്നി.
cherukadhakal,malayalam stories with moral,malayalam stories to read,Balakadhakal,malayalam short stories for kids,malayalam kadhakal,kuttikkadhakal,mutthashikadhakal,short stories for kids,

പിന്നെ എലിക്കുഞ്ഞ് കണ്ടത് ഒരു പൂച്ചയെയായിരുന്നു. അതിന് കൊമ്പുണ്ടോയെന്ന് എലിക്കുഞ്ഞ് സൂക്ഷിച്ചു നോക്കി. ഇല്ല, കൊമ്പില്ല. പൂച്ചയെ എലിക്കുഞ്ഞിന് ഇഷ്ടമായി. പശുവിനെയും പൂച്ചയെയും കണ്ട് വിവരം എലിക്കുഞ്ഞ് അതിന്റെ അമ്മയോട് പറഞ്ഞു.


അപ്പോൾ എലിയമ്മ പറഞ്ഞു: “കൊമ്പുണ്ടെങ്കിലും പശുവിനെ നീ പേടിക്കേണ്ട. അത് നിന്നെ ഒന്നും ചെയ്യില്ല. പൂച്ചയാണ് അപകടകാരി. അവനെ നീ സൂക്ഷിക്കണം.” പക്ഷേ എലിക്കുഞ്ഞ് അമ്മ പറഞ്ഞത് കാര്യമാക്കിയില്ല. അവൻ പൂച്ചയുടെ അടുത്തുചെന്ന് ഓടിച്ചാടിക്കളിച്ചു.


cherukadhakal,malayalam stories with moral,malayalam stories to read,Balakadhakal,malayalam short stories for kids,malayalam kadhakal,kuttikkadhakal,mutthashikadhakal,short stories for kids,

പൂച്ചയ്ക്ക് എലിയെ കണ്ടപ്പോൾ സന്തോഷമായി. അവൻ ഒരൊറ്റച്ചാട്ടത്തിന് കുഞ്ഞലിയെ പിടിച്ച് കൊന്ന് ഭക്ഷണമാക്കി. അമ്മ പറഞ്ഞത് വിശ്വസിക്കാത്ത എലിക്കുഞ്ഞ് അപകടത്തിൽ ചെന്നുചാടി. ചില ആളുകൾ പുറമെ കാണുന്നതുപോലെ ആകാറില്ല, അടുത്തു പെരുമാറുമ്പോൾ. മിന്നുന്നതെല്ലാം പൊന്നല്ലല്ലോ.


പേനും ചെള്ളും | funny malayalam story

  

penum chellum,kathakal malayalam



പണ്ട് പണ്ട് ഒരു രാജാവിന്റെ മനോഹരമായ കിടക്കയുടെ ഒരു കോണിൽ ഒരു തള്ളപ്പേൻ മക്കളും, മക്കളുടെ മക്കളും, അവരുടെ മക്കളുമായി സുഖമായി വസിച്ചിരുന്നു. രാജാവിന്റെ സ്വാദേറിയ രക്തം കുടിച്ച് അവൾ കൊഴുത്തു തടിച്ച് ഒരു സുന്ദരിയായി മാറി. അങ്ങിനെയിരിക്കെ കാറ്റിൽപ്പെട്ട് വഴിതെറ്റിയ ഒരു ചെള്ള് ആ കിടക്കമേൽ വന്നു വീണു. ആ കിടക്ക ഒന്നു ചുറ്റിക്കണ്ടപ്പോൾ ചെള്ളിന് വളരെ സന്തോഷം തോന്നി. എന്തു മാർദ്ദവം! എത്ര വിശാലം! ഗംഗാനദിക്കരയിലെ മനോഹരമായ മണപ്പുറം അവൻ ഓർത്തുപോയി. അവൻ ആ കിടക്കയിൽ ചുറ്റിനടക്കുമ്പോൾ നമ്മുടെ തള്ളപ്പേനിനെ കണ്ടുമുട്ടി. തള്ളപ്പേൻ പറഞ്ഞു: "എടൊ! ഇത് രാജാവിന്റെ കിടക്കയാണ്. വേഗം സ്ഥലം വിടുന്നതാണ് നല്ലത്."വല്ല്യമ്മെ !

 ഒരതിഥിയോട് ഇങ്ങനെ പറയുന്നത് ശരിയാണോ? ഞാൻ പല നാടും കണ്ടിട്ടുണ്ട്. പല രക്തവും കുടിച്ചിട്ടുണ്ട്. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദർ ഇവരുടെ രക്തത്തിലെല്ലാം അമ്ളാംശം കൂടുതലാണ്. ആ വഴുപ്പൻ സാധനം എനിക്ക് ഇഷ്ടമില്ല. ഈ കിടക്കയിൽ കിടക്കാൻ വരുന്ന ആളിന്റെ രക്തം വളരെ സ്വാദുള്ളതായിരിക്കും. വിശിഷ്ടങ്ങളായ മരുന്നുകൾ കഴിക്കുന്ന രാജാവിന്റെ രക്തത്തിന് ഔഷധമൂല്യം വളരെ കൂടുതലാണ്. ആ രക്തത്തിന്റെ സ്വാദുനോക്കാൻ ദയവായി എന്നെ അനുവദിക്കണം. ചെള്ള് അപേക്ഷിച്ചു.

“പറ്റില്ല. തന്റെ കൂർത്ത കൊമ്പുകൾ കൊണ്ട് രാജാവിനെ കടിച്ചാൽ അപകടമാണ്. താൻ വേഗം സ്ഥലം വിടണം. അവനവന്റെ നിലയും വിലയും, കഴിവും, കഴിവുകേടും അറിയാത്തവന്റെ പ്രവൃത്തി ആപത്തിൽ ചെന്നവസാനിക്കും. തള്ളപ്പേൻ പറഞ്ഞു. അപ്പോൾ ചെള്ള് അവളുടെ കാലു പിടിച്ച് അപേക്ഷിച്ചു. രാജാവിന്റെ രക്തത്തിന്റെ സ്വാദുനോക്കാൻ ഒരവസരമെങ്കിലും തരണം. ആതിഥ്യമര്യാദ പരിഗണിച്ചും, ചെള്ളിന്റെ അഭ്യർത്ഥനയിൽ മനസ്സലിഞ്ഞും, അവസാനം തള്ളപ്പേൻ സമ്മതിച്ചു. പക്ഷേ താൻ സമയവും സ്ഥലവും നോക്കാതെയങ്ങു ചെന്നു കടിച്ചാൽ ആകെ കുഴപ്പമാവും, സൂക്ഷിക്കണം.' തള്ളപ്പേൻ മുന്നറിയിപ്പു നൽകി.

"ഞാൻ പുതിയ ആളല്ലെ. പറ്റിയ സമയം എപ്പോഴാണെന്നും പറ്റിയ സ്ഥലം ഏതാണെന്നും പറഞ്ഞുതന്നാലും.' ചെള്ള് അപേക്ഷിച്ചു. ‘രാജാവ് മദ്യത്തിന്നടിമപ്പെട്ടിരിക്കുമ്പോഴൊ, അല്ലെങ്കിൽ ക്ഷീണിതനായി ഗാഢനിദ്രയിലാണ്ടിരിക്കുമ്പോഴൊ, പാദത്തിന്മേൽ കടിക്കാം. അതാണ് പറ്റിയ സമയവും സ്ഥലവും.' തള്ളപ്പൻ പറഞ്ഞു. പക്ഷേ അത്യാർത്തിക്കാരനും വങ്കനുമായ ആ ചെള്ളുണ്ടോ ഈവക കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നു. രാജാവ് വൈകുന്നേരം ചെറുതായൊന്നു മയങ്ങാൻ കിടക്കയിൽ വന്നുകിടന്നപ്പോഴേക്കും ചെള്ള് ഓടിച്ചെന്നു മുതുകത്ത് ഒരു കടികൊടുത്തു. പാവം രാജാവ് ചാടിയെണീറ്റു.

തേളുകുത്തിയാലുള്ള വേദന! 'നാശം എന്താ ഒരു ഭയങ്കര ജന്തു എന്നെ കടിച്ചു. ഈ കിടക്ക മുഴുവൻ തിരഞ്ഞ് അതിനെ നശിപ്പിക്കണം.' രാജാവ് ഭൃത്യന്മാർക്കു കൽപ്പന കൊടുത്തു. ചെള്ള് രാജാവ് പറയുന്നതുകേട്ട് കിടക്കയുടെ ഒരു ചുളിവിൽ ആർക്കും കാണാനാവാത്ത വിധം ഒളിച്ചിരുന്നു. ഭൃത്യന്മാർ വിളക്കുമായി വന്ന് കിടക്കയിൽ തിരച്ചിൽ ആരംഭിച്ചു. തള്ളപ്പേനിനെയാണ് അവർ കണ്ടത്. ഈ ദ്രോഹത്തിനുത്തരവാദികൾ ആ പേനുകളാണെന്ന് ധരിച്ച് തള്ളപ്പേനിനെയും കുടുംബാംഗങ്ങളേയും മുഴുവൻ കൊന്നൊടുക്കി. അതുകൊണ്ടാണ് ! അറിയാത്തവരെ വീട്ടിൽ കയറ്റി സൽക്കരിക്കുന്നത് ആപത്താണെന്ന് പറയുന്നത്.




കടപ്പാട് :പഞ്ചതന്ത്രകഥകൾ

Tuesday, 16 May 2023

ആനകളും മുയലുകളും | Elephants and rabbits


aanakalum muyalukalum,kuttikathakal malayalam,malayalam kids stories,balakathakal

ഒരു തടാകാത്തിന്റെ തീരത്ത് ഒരുപറ്റം മുയലുകൾ താമസിച്ചിരുന്നു. ധാരാളം പുല്ലും വെള്ളവുമുള്ളതു കൊണ്ട് അല്ലലൊന്നുമില്ലാതെ അവർ കഴിഞ്ഞുകൂടി.
അങ്ങനെയിരിക്കെ ഒരുപറ്റം ആനകൾ തടാകത്തിലേക്ക് വെള്ളമന്വേഷിച്ച് എത്തി. മുയലുകൾക്ക് ആനകളുടെ വരവ് വലിയ പ്രശ്നമായി, പുല്ലെല്ലാം ആനകൾ ചവിട്ടി നശിപ്പിച്ചു. വെള്ളമെല്ലാം കലക്കി മുയലുകളുടെ മാളങ്ങളിൽ ചവിട്ടി ഏതാനും കുഞ്ഞുങ്ങളെ കൊല്ലുകയും ചെയ്തു.

ആനകൾ തടാകത്തിൽ വരാതിരിക്കാൻ എന്താണ് വഴി?
മുയലുകൾ കൂടിയാലോചിച്ചു. 
"ഞാൻ ഒരു വഴി കണ്ടിട്ടുണ്ട്,” നിപുണൻ എന്ന മുയൽ പറഞ്ഞു.
ആനകൾ വെള്ളം കുടിക്കാൻ രാത്രിയിൽ തടാകത്തിന്റെ തീരത്ത് എത്തിയപ്പോൾ നിപുണൻ ഒരു പാറക്കെട്ടിന് മുകളിലിരുന്ന് ഇങ്ങനെ പറഞ്ഞു.
"ആനച്ചേട്ടന്മാരേ, ഞങ്ങൾ മുയലുകൾ ചന്ദ്രഭഗവാന്റെ മക്കളാണ്. നിങ്ങൾ ഈ തടാകത്തിലേക്ക് വരാൻ തുടങ്ങിയതു മുതൽ ഞങ്ങൾക്ക് പല കഷ്ടതകളും ഉണ്ടായിട്ടുണ്ട്. അത് കണ്ട് ചന്ദ്രഭഗവാൻ കോപിച്ചിരിക്കയാണ്. നിങ്ങൾ തടാകത്തിൽ നോക്കിയാൽ ചന്ദ്രഭഗവാൻ കോപം കൊണ്ട് വിറയ്ക്കുന്നത് കാണാം.

ആനകൾ ആ മുയൽ പറയുന്നത് ശരിയാണോയെന്ന് തടാകത്തിൽ നോക്കി.

ചന്ദ്രന്റെ പ്രതിബിംബം വെള്ളത്തിൽ അലകളിൽ ഇളകുന്നത് കണ്ടപ്പോൾ നിപുണൻ പറഞ്ഞത് ശരിയാണെന്ന് അവർ മനസിലാക്കി. അവർ മടങ്ങിപ്പോയി. പിന്നെ അവർ ആ വഴിക്ക് വന്നില്ല. നിപുണന്റെ മിടുക്കുകൊണ്ട് മുയലുകൾ രക്ഷപ്പെട്ടു.